ജലശയ്യയിൽ.....



  1. ആറ്റുനോറ്റുണ്ടായൊരുണ്ണി.

Continue Reading

ഇമ്പം.



നെല്ലിയാമ്പതി യാത്രയിൽ,  വഴിയോരത്ത് നിന്ന്  പേരറിയാപൂവിന്റെ  പുഞ്ചിരി.
Continue Reading

തെന്നലേൽക്കാത്ത ചില്ല.

ഓലത്തുഞ്ചത്തുനിന്ന്
ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട്

തെന്നലേൽക്കും ചില്ലതൻ‌
അലസമാം‌ അനക്കം,
അതിലുതിരും മർമ്മരം…….

മാത്ര്‌വക്ഷസ്സിൽ പറ്റിക്കിടക്കുമൊരു
പൈതലിൻ പാൽ‌പുഞ്ചിരി

കുറുനിരമാടിയൊതുക്കിയലസം
പ്രിയാംഗനതന്നാർദ്രകടാക്ഷം

തോളിൽ പതിയെ സ്പർശിച്ചുകൊ-
ണ്ടാത്മാർത്ഥമാമൊരു തോഴൻ‌തൻ‌
സ്നേഹവായ്പ്പ്

‘മോനെന്തേവൈകി’യെന്നമ്മതൻ
വേപഥുപൂണ്ടയന്യേഷണം

ചെയ്യേണ്ടത് ചെയ്തുവെന്ന്
പ്രിയതാതൻ‌തൻ‌
സ്നേഹാഭിനന്ദനാഭിഷിക്ത നോട്ടം

“എവിടെയാ..?” എന്നു ഗുണകാംക്ഷിതൻ‌
മമതാമധുരമാം ആരായൽ.

ചിറയിൽ മുങ്ങിനിവരവെ
ചേറും ആലസ്യവും വിടയോതുമൊരു
നീരാട്ടിൻ‌ സുഖം

നുവിൽതോണ്ടി കുശലമോതുന്ന
വേലിപ്പടർപ്പിൻ സ്നേഹം

കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ‌ തൻ‌
ചിരപരിചിതഭാവം

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്!!!
Continue Reading

രൌദ്രം.

സൌമ്യയെന്നായിരുന്നു അവളുടെ പേര്. 
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. 

കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. 
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല. 

പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ. 

സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ. 
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീ‍സ് അതുതന്നെയായിരുന്നു.  

വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല. 
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.


സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു. 
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.

ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!

ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.


ശിരസ്സ് കുനിഞ്ഞുപോകുന്നു. 
കദനഭാരംകൊണ്ട്, 
ആത്മനിന്ദകൊണ്ട്. 

കേഴുകെൻ പ്രിയനാടേ....
Continue Reading